History

പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രം

രാമപുരം

A Brief

History

പരശുരാമനാൽ പ്രതിഷ്ഠതമായ ശിവക്ഷേത്രത്തിൽ ഒന്നാണ് എന്ന് പലയിടത്തും പരാമർശിക്കുന്നു . അതിപുരാതനമായ ഈ ക്ഷേത്രത്തിൽ ഭക്താഭിഷ്ടപ്രദനായി , ഉഗ്രമൂർത്തിയായി , ഉപദേവതകളില്ലാതെ കുടികൊള്ളുന്ന സർവ്വാഭിഷ്ട വരദനായ ശ്രീ മഹാദേവന്റെ അനുഗ്രഹത്തൽ ഇവിടെ ദര്ശനം നടത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അഷ്‌ടൈശ്വര്യങ്ങളും ഉദിഷ്ട കാര്യങ്ങളും സിദിച്ചു വരുന്നു . രാജഭരണ കാലത്ത് തംബ്രാൻക്കാൻ മാരുടെയും അതിനു ശേഷം ബ്രാഹ്മണരുടെയും അധീനതയിലായിരുന്നു ക്ഷേത്രം . സ്വർണ കൊടിമരത്തോടു കൂടിയ രാജകീയ പ്രൗഢിയിൽ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു .

ടിപ്പുവിനെ പടയോട്ട കാലത്ത് ക്ഷേത്രം ആക്രമിക്കപ്പെടുകയും സ്വർണവും മറ്റുള്ള മുതലുകളും കൊള്ളയടിക്കപെടുകയും ചെയ്തു . ആക്രമണത്തിൽ നിന്നും ആരാധന മൂർത്തിയെ സംരക്ഷിക്കുന്നതിന് വേണ്ടി പൂജാരി പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ട് ശിവലിംഗത്തെ ആലിംഗനം ചെയ്ത കിടക്കുകയും ആ സമയത്ത് പൂജാരിയെ ഉൾപ്പെടെ കൊള്ളക്കാർ വെട്ടുകയും ചെയ്തു . ബിംബത്തിൽ ദർശിക്കുന്ന മുറിവ് അന്നുണ്ടായത് ആണന്നു വിശ്വസിക്കുന്നു .

മരണമടഞ്ഞ പൂജാരിയുടെ തേജസ് രക്ഷസ്സായി ഭഗവാനിൽ വിലയം പ്രാപിച്ചതായും പിന്നീട് തെളിയുക ഉണ്ടായി . പുനരുദ്ധാരണ സമയത്ത് ബിംബം ഗോളകയിറക്കി സംരക്ഷിക്കുകയും ഭഗവാനിൽ വിലയം പ്രാപിച്ച രക്ഷസ്സിനെ ക്ഷേത്രമതിൽക്കകത്ത് പ്രേത്യേകം പ്രതിഷ്ഠിക്കുകയും ചെയ്തു .

2017 ഫെബ്രുവരി മാസം ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ തെളിഞ്ഞ ദേവഹിതം അനുസരിച്ച് കഴിഞ്ഞ രണ്ട് വര്ഷം കൊണ്ട് ക്ഷേത്രത്തിൽ വളരെയേറെ നിർമാണ പ്രവർത്തനങ്ങൾ നടന്നു . ക്ഷേത്ര ശ്രീകോവിൽ പുനര്നിര്മ്മിച്ച് , മേൽക്കൂര ചേമ്പ് പാകി , കേടുവന്ന ഗോളക മാറ്റി പഞ്ചലോഹനിർമ്മിതമായ പുതിയ ഗോളക സ്ഥാപിച്ചു .